ഗുരുവായൂർ ആനയോട്ടം ഐതിഹ്യം .
ഉത്സവം കൊടികയറുന്ന ദിവസം ഉച്ചതിരിഞ്ഞു കൃത്യം മൂന്നു മണിക്ക് ദേവസ്വത്തിലെ ആനകളെ മഞ്ജുളാൽ പരിസരത്തുനിന്നും ക്ഷേത്രത്തിലേക്ക് മത്സരിച്ചു ഓടിക്കുന്ന ചടങ്ങാണ് ആനയോട്ടം . ക്ഷേത്രത്തിലെ പാരമ്പര്യ അവകാശി മാതേമ്പാട്ടു നമ്പ്യാർ ആനയ്ക്ക് കഴുത്തിൽ കെട്ടാനുള്ള ചുവന്ന ചരടിൽ കോർത്ത കുടമണികൾ ആനപ്പാപ്പാന്മാർക്കു നൽകുന്നതോടെ ആനയോട്ടം ആരംഭിക്കുകയായി. ആദ്യം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു മൂന്നു തവണ പ്രദിക്ഷിണം വച്ച് കൊടിമരം ആദ്യമായി തൊടുന്ന ആനയാണ് വിജയിയായി പ്രഖ്യാപിക്കപ്പെടുക. ഈ വിജയിക്കുന്ന ആനയാണ് ഉത്സവക്കാലത്തു എഴുന്നെള്ളിപ്പിനു തിടമ്പേറ്റുക. പട്ടയും മറ്റും മറ്റാനകൾ ക്ഷേത്രമതിൽക്കകത്തു ഈ ആനയ്ക്ക് എത്തിച്ചുകൊടുക്കും. പത്തു ദിവസം ഈ വിജയിയായ ആന ക്ഷേത്രമതിൽക്കകത്തുനിന്നും പുറത്തിറങ്ങില്ല. വിജയിക്കുന്ന ഗജവീരനെ മറ്റുള്ള ജോലികൾക്കൊന്നും വിടാറില്ല.
കടപ്പാട് Whatsapp
Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ